District News
വടക്കാഞ്ചേരി: കായികതാരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.എങ്കക്കാട് ഫോറസ്റ്റ് സ്റ്റേഷനു സമീപം താമസിക്കുന്ന കളരിക്കൽ വീട്ടിൽ ആനന്ദ് - സുജ ദമ്പതികളുടെ മകൻ അഭിരാമിനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
എങ്കക്കാട് എസ്പിസി ക്ലബ്ബിന്റെ ഫുട്ബോൾ താരമായിരുന്നു അഭിരാം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സഹോദരി: പവിത്ര.
International
റബാത്ത്: മൊറോക്കോയിലെ സാഫി പ്രവിശ്യയിലുണ്ടായ മിന്നൽപ്രളയത്തിൽ 37 പേർ മരിച്ചു. ഞായറാഴ്ച കനത്ത മഴയെത്തുടർന്നാണു ദുരന്തമുണ്ടായത്.
ഒട്ടേറെ വീടുകളും കടകളും വെള്ളത്തിൽ മുങ്ങി. കാറുകൾ ഒഴുകിപ്പോയി. 14 പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും ചിലരുടെ നില ഗുരുതരമാണെന്നും മൊറോക്കൻ അധികൃതർ അറിയിച്ചു.
ഏഴു വർഷം വരൾച്ച നേരിട്ട മൊറോക്കോയുടെ ചില ഭാഗങ്ങളിൽ ഇക്കുറി കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ്.
National
കോർബ: ആക്രിക്കച്ചവടക്കാരനുൾപ്പെടെ മൂന്നുപേരെ ഫാം ഹൗസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുദ്രി ഗ്രാമത്തിലാണു സംഭവം.
കേസിൽ മന്ത്രവാദി ഉൾപ്പെടെ ബിലാസ്പുർ സ്വദേശികളായ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഫാം ഹൗസിൽ ദുർമന്ത്രവാദ ക്രിയകൾക്കിടെ മൂവരെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
കണ്ണൂർ: നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ പെരിങ്ങോം വെള്ളോറയിലുണ്ടായ സംഭവത്തിൽ എടക്കോം സ്വദേശി സിജോയാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷൈനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നിയെ പിടിക്കുന്നതിനിടെ സിജോയ്ക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് ഷൈൻ മൊഴി നൽകി.
റബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർഥിക്കുന്നതായും പറഞ്ഞു.
സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എക്സിൽ കുറിച്ചു. ദുരിതബാധിതർക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തതായും മോദി വ്യക്തമാക്കി.
സ്ഫോടന വാർത്ത അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിരപരാധികളുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പം നിലകൊള്ളുന്നതായും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഡൽഹിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാകുന്ന അത്തരം ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. എൽഎൻജെപി ആശുപത്രിയിലെത്തിയാണ് അമിത് ഷാ പരിക്കേറ്റവരെ കണ്ടത്ത്. ഉന്നത ഉദ്യോഗസ്ഥരും അമിത് ഷായ്ക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്തു. സ്ഫോടനസ്ഥലവും അമിത് ഷാ സന്ദർശിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുമായി അമിത് ഷാ ചർച്ചകൾ നടത്തിയിരുന്നു.
അതേസമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് എൽഎൻജെപി ആശുപത്രി അധികൃതർ അറിയിച്ചു.
District News
കോതമംഗലം: കോളജ് ഹോസ്റ്റലിനുള്ളിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ ബിബിഎ വിദ്യാർഥിനി മാങ്കുളം മലനിരപ്പേൽ ഹരിയുടെയും സിജിയുടെയും മകൾ നന്ദന(19)യെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്റ്റഡി ലീവ് ആയതിനാൽ കൂടെയുള്ള കുട്ടികൾ വീട്ടിൽ പോയിരിക്കുകയായിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സഹോദരൻ: നന്ദൻ.
Kerala
വൈക്കം: പ്ലസ് ടു വിദ്യാർഥിനിയെ മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പോളശേരി പാർഥശേരി പ്രതാപന്റെ മകൾ പി. പൂജയെ (17) ആണ് മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. അക്കരപ്പാടം പാലത്തിൽനിന്നു മൂവാറ്റുപുഴയാറ്റിലേക്കു കുട്ടി ചാടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണു സംഭവം. 9.30 മുതൽ സ്കൂൾ യൂണിഫോമിൽ പൂജ അക്കരപ്പാടം പാലത്തിൽ ഫോൺ ചെയ്തുകൊണ്ടു നടക്കുന്നതു കണ്ടെന്നു നാട്ടുകാർ പറഞ്ഞു.
വൈക്കം, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിൽ നിന്നു സ്കൂബ ടീം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
National
ചെന്നൈ: വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 28 പേർ മരിച്ചതായി റിപ്പോർട്ട്. മൂന്ന് കുട്ടികളും പത്ത് സ്ത്രീകളും ഉൾപ്പെടെയാണ് മരിച്ചത്.
കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം.
നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളെ എൻഐസിയുവിലേക്ക് മാറ്റി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് മെഡിക്കൾ സൂപ്രണ്ട് അറിയിച്ചു.
അപകടത്തെ തുടർന്നു ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരും എഡിജിപിയും സ്ഥലത്തേയ്ക്ക് തിരിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിലും ഞായറാഴ്ച സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം തിക്കും തിരക്കും അനുഭവപ്പെട്ടതോടെ വിജയ് പ്രസംഗം പൂർത്തിയാക്കാതെ മടങ്ങിയിരുന്നു.
National
അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ്വേ തകർന്ന് ആറ് പേർ മരിച്ചു. പാവഗഡിലെ കുന്നിൻ മുകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റോപ്പ്വേ ട്രോളിയാണ് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് തകർന്നു വീണത്.
പാവ്ഗഡിലെ പ്രശസ്തമായ ശക്തിപീഢത്തിലാണ് അപകടമുണ്ടായത്. ആറ് പേർ അപകടത്തിൽ മരിച്ചുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടൻ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം നടത്തി.
കാബിനുള്ളിൽ ഉണ്ടായിരുന്ന അഞ്ച് പേരും അപകടസ്ഥലത്തുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കാളികാ മാതാ ക്ഷേത്രത്തിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതിനായി പ്രദേശത്ത് പാസഞ്ചർ റോപ്പ്വേ ഉണ്ട്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് പാസഞ്ചർ ട്രോളി അടച്ചിട്ടിരുന്നു.